അരിവാൾ
ആകാശത്തിലെ
മുറിച്ചന്ദ്രനോട് ചേർന്നു
നക്ഷത്രം
കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക്
മടങ്ങിപ്പോയി
ചുറ്റികമാത്രം
തന്റെ
അകാൽപനികമായ ഉത്ഭവത്തിൽ
നൊന്ത്,
ചരിത്രം പടങ്ങളായി
തൂങ്ങാനിരിക്കുന്ന
ഇരുമ്പാണിത്തലപ്പുകൾക്കുമേൽ
ആഞ്ഞടിച്ചുതുടങ്ങി.
This poem has not been translated into any other language yet.
I would like to translate this poem