ഉരുകിയൊഴുകിപ്പോയ
ഹിമമലയിരുന്നിടത്ത്
കാലമുരുട്ടിയെടുത്ത
ഒരുകൂന കല്ലുകൾ.
കുറ്റിയറ്റുപോയ മണൽക്കോഴികൾ
കൂടുകൂട്ടിയിരുന്നിടത്ത്
ഇന്നൊരു വൻ വിമാനത്താവളം.
നൂറ്റാണ്ടു വയസ്സുള്ള അരയാൽ
കോടാലിയക്കിരയായി
ശവക്കുഴിയിൽ നിന്ന്
തെറിച്ചുയർന്ന അസ്ഥികൂടം പോൽ
തൊലിയുരിഞ്ഞ വൻ വേരുപടലം;
മനുഷ്യനതു തന്റെ വിജയമായെണ്ണുന്നു.
(അതോ, കോടാലിക്കയ്യിന്റേതോ?)
ഇനിയവനാ വഴി ഒരു റോഡുവെട്ടും
തന്റെ ഫോസിലിന്ധനക്കാർ പറത്തി രസിക്കുവാൻ,
അവന്റെ പേരിനി അംഗാരത്തിൽക്കൊത്തി വെച്ചിടും
താൻ കുഴിച്ചതു തന്റെ തന്നെ
ശവക്കുഴിയാണെന്നവനറിയുന്നുവോ?
We have just one earth that is not inherited by us. We are just caretakers. We need to hand it down to the next generation without the minutest damage. Are we not failing ourselves?